"ലക്ഷദ്വീപ് തിരിച്ച് നല്‍കണം" : കണ്ണൂര്‍ അറക്കല്‍ കുടുംബം


കണ്ണൂര്‍ : മാലിഖാന (ഭൂമിവിട്ടുകൊടുത്ത ജന്മികൾക്ക് ഉപജീവനാർഥം വർഷംതോറും നൽകുന്ന ആദായം)വര്‍ദ്ധിപ്പിക്കാത്തപക്ഷം ലക്ഷദ്വീപ് തിരിച്ചു കിട്ടണമെന്ന് അറക്കല്‍ രാജവംശം ആവശ്യമുന്നയിക്കുന്നു. 1905-ലെ കരാര്‍ പ്രകാരം ലക്ഷദ്വീപ് വിട്ടുനല്‍കിയതിന് നഷ്ടപരിഹാരമായി പ്രതിവര്‍ഷം 23000 രൂപയാണ് മാലിഖാന ലഭിക്കുന്നത്. ഇത് പ്രതിമാസം 1916 രൂപ 12 പൈസ വീതമായാണ് ട്രഷറിയില്‍ നിന്ന് അറക്കല്‍ ബീവി ഒപ്പിട്ടു വാങ്ങുന്നത്.

രാജപദവിയും ആചാരങ്ങളും നിലനിര്‍ത്താന്‍ ഈ തുക അപര്യാപ്തമായ സാഹചര്യത്തിലാണ് മാലിഖാന വര്‍ദ്ധിപ്പിക്കാന്‍ രാജവംശം ആവശ്യപ്പെടുന്നത്. ഇതിനായി അറക്കല്‍ റോയല്‍ ട്രസ്റ്റ് രൂപീകരിച്ച് പോരാട്ടത്തിന്റെ പാതയിലാണ് രാജവംശം.

1545 മുതല്‍ 1819 വരെ 274 വര്‍ഷക്കാലം കണ്ണൂര്‍ ആസ്ഥാനമായ അറക്കല്‍ രാജവംശത്തിന്റെ അധീനതയിലായിരുന്നു ലക്ഷദ്വീപിലെ ആന്ത്രോത്ത്, കല്‍പേനി, കവരത്തി, അഗത്തി, മിനിക്കോയ് ദ്വീപുകള്‍. 19876 ചതുരശ്ര കിലോമീറ്ററായിരുന്നു ഇതിന്റെ വിസ്തൃതി. മദ്രാസ് പ്രസിഡന്‍സിയുടെ 417-നമ്പര്‍ ഉത്തരവു പ്രകാരം 1905 ജൂലൈ ഒന്നിന് അറക്കല്‍ രാജവംശം ഈ ദ്വീപുകള്‍ ബ്രിട്ടീഷ് ഭരണകൂടത്തിന് കൈമാറുകയായിരുന്നു. അന്നത്തെ അറക്കല്‍ സ്ഥാനപതി ആദിരാജാ ഇമ്പിച്ചി ബീവിയും ഫോര്‍ട്ട് സെന്റ് ജോര്‍ജ് കൗണ്‍സില്‍ ഗവര്‍ണറും തമ്മിലായിരുന്നു കരാര്‍. 70 പൈസയുടെ മുദ്രപത്രങ്ങളിലായിരുന്നു കരാര്‍ തയാറാക്കിയിരുന്നത്.

അഞ്ച് ദ്വീപുകള്‍ മദ്രാസ് പ്രസിഡന്‍സിക്ക് വിട്ടുനല്‍കുന്നതിന് പകരമായി പ്രതിവര്‍ഷം 23000 രൂപ മാലിഖാന അതതു കാലത്തെ അറക്കല്‍ സ്ഥാനപതിമാര്‍ക്ക് നല്‍കുമെന്നായിരുന്നു കരാറിലെ വ്യവസ്ഥ. അന്ന് ആരംഭിച്ച മാലിഖാന ഇപ്പോഴും ലഭിച്ചു വരുന്നുണ്ട്. കരാര്‍ നിലവില്‍ വന്ന 1905ല്‍ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 3 രൂപ 30 പൈസയായിരുന്നു. ഒരു വര്‍ഷം മാലിഖാനയായി കിട്ടുന്ന 23000 രൂപ 6969 പവന്‍ സ്വര്‍ണ്ണത്തിന് തുല്യമായിരുന്നു. അങ്ങനെ വരുമ്പോള്‍ അന്നത്തെ 23000 രൂപയുടെ ഇന്നത്തെ മൂല്യം 139380000 രൂപയാണ്. അതായത് ഇന്നത്തെ 6969 പവന്റെ വില. ഇത് ലഭിക്കേണ്ടത് തങ്ങളുടെ അവകാശമാണെന്ന് രാജവംശം കരുതുന്നു.

ഇത്രയും നല്‍കുന്നത് പ്രായോഗികമല്ലെങ്കില്‍ രാജവംശത്തിന് നിലനിന്നു പോകാന്‍ തക്കതായ വര്‍ദ്ധന അനിവാര്യമാണ്. അതിനും തയാറല്ലെങ്കില്‍ തങ്ങള്‍ വിട്ടു നല്‍കിയ ദ്വീപുകള്‍ തിരികെ കിട്ടണമെന്ന് അറക്കലിലെ പുതു തലമുറ വാദിക്കുന്നു.

കഴിഞ്ഞമാസം ഒമ്പതിന് ചേര്‍ന്ന 57 പേര്‍ പങ്കെടുത്ത അറക്കല്‍ റോയല്‍ ട്രസ്റ്റിന്റെ ജനറല്‍ ബോഡിയിലാണ് ഈ ആവശ്യം ഉയര്‍ന്നുവന്നത്.

ഇപ്പോഴത്തെ അറക്കല്‍ ബീവി ആദിരാജ സൈനബ ആയിഷ രോഗശയ്യയിലാണ്. മരുന്നും ഹോം നഴ്‌സിന്റെ ശമ്പളവും ഉള്‍പ്പെടെ പ്രതിമാസം ഭാരിച്ച ചിലവു വരും. അറക്കല്‍ സന്ദര്‍ശനത്തിനെത്തുന്ന ചരിത്രകാരന്മാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും സൗകര്യമൊരുക്കുന്നതും ബാധ്യതയാണ്.

അറക്കലിനു കീഴില്‍ നാലു പള്ളികളുണ്ട്. ഇവയുടെ ദൈനംദിന കാര്യങ്ങള്‍ക്കും അറ്റകുറ്റപണികള്‍ക്കും വന്‍തുക ആവശ്യമാണ്. സര്‍ക്കാര്‍ മ്യൂസിയമാക്കി പ്രഖ്യാപിച്ചെങ്കിലും അറക്കല്‍ കെട്ട് ഇടിഞ്ഞുപൊളിഞ്ഞു വീണുകൊണ്ടിരിക്കുകയാണ്.

പ്രതിമാസം ലഭിക്കുന്ന 1916 രൂപ 12 പൈസ കൊണ്ട് ഈ പ്രശ്‌നങ്ങളൊന്നും പരിഹരിക്കാനാവില്ല. ഈ സാഹചര്യത്തിലാണ് മാലിഖാന വര്‍ദ്ധിപ്പിച്ച് കിട്ടാനുള്ള ശ്രമം ആരംഭിച്ചതെന്ന് അറക്കല്‍ ബീവിയുടെ മകന്‍ ആദിരാജ മുഹമ്മദ് റാഫി ചന്ദ്രികയോട് പറഞ്ഞു. 2010 മാര്‍ച്ച് 22ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരത്തിന് ആദ്യ നിവേദനം നല്‍കി.

അത് അനുഭാവപൂര്‍വ്വം പരിഗണിക്കുന്നതായി മറുപടി ലഭിച്ചിരുന്നെങ്കിലും തുടര്‍നടപടിയുണ്ടായില്ല. തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനെ സമീപിച്ചു. ഇപ്പോഴും ശ്രമം തുടരുകയാണ്. ഫലമുണ്ടായില്ലെങ്കില്‍ അടുത്ത നടപടിയിലേക്ക് കടക്കാനാണ് അറക്കല്‍ റോയല്‍ ട്രസ്റ്റിന്റെ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.

സാമൂതിരി രാജവംശത്തിലെ 850 പേര്‍ക്ക് സര്‍ക്കാര്‍ പ്രതിമാസം 2500 രൂപ വീതം പെന്‍ഷന്‍ നല്‍കുന്നുണ്ട്. 200 പേര്‍ മാത്രമായിരുന്നിട്ടും അറക്കലിന് ഇത് ലഭിക്കുന്നില്ല. രാജ്യത്തിന് സ്വാതന്ത്യം ലഭിച്ച ശേഷവും ഇന്ത്യന്‍ ഭരണകൂടം അറക്കലിന്റെ രാജപദവി അംഗീകരിക്കുകയും ബ്രിട്ടീഷുകാരുമായുണ്ടാക്കിയ കരാര്‍ പാലിക്കുകയും ചെയ്യുന്നതു കൊണ്ടാണ് മാലിഖാന ഇപ്പോഴും ലഭിച്ചുവരുന്നത്.

ലക്ഷദ്വീപില്‍ നിന്നുള്ള സര്‍ക്കാറിന്റെ ഇപ്പോഴത്തെ വരുമാനം പ്രതിവര്‍ഷം 50,000 മില്യന്‍ ഡോളറാണ്. മാലിഖാന വര്‍ദ്ധിപ്പിച്ചു കിട്ടുന്നതിനായുള്ള അറക്കലിന്റെ വാദമുഖങ്ങള്‍ ഇങ്ങനെ നീളുന്നു.

കടപ്പാട്: ചന്ദ്രിക (22/7/13 ല്‍ പ്രസിദ്ധീകരിച്ചത്)

ബദവിഉമ്മായും കുഞ്ഞിയും (നാടോടിക്കഥ- കില്‍ത്താന്‍)


(പണ്ട് കാലത്ത് കുട്ടികളെ ഉറക്കാന്‍ ഉമ്മമാര്‍ കില്‍ത്താന്‍ ദ്വീപില്‍ പറഞ്ഞ് കൊടുക്കാറുണ്ടായിരുന്ന കഥകളില്‍ ഒന്ന്. തനി നാടം ശൈലിയില്‍ കുട്ടികള്‍ക്ക് പറഞ്ഞ് കൊടുക്കാന്‍ പറ്റിയ കഥ. നിങ്ങളും ഒന്ന് ശ്രമിക്കൂ. അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കല്ലേ..) 
 ഫണ്ട് ഫണ്ട് പ്പോലോ ഉരു ഉമ്മായിക്കും ബാപ്പായിക്കും കൂടി ഒര് കുഞ്ഞി ഉണ്ടാഞ്ഞ. ഉര്ന്നാ ഇക്കുഞ്ഞി മേലാബാഇളെ നടന്ന് നടന്നോണ്ട് ഫോണ്ടത്തേക്കും കാണ്ട ഉര് മരം ഉണ്ട് അടിഞ്ഞേറിയിട്ട്ന. കുഞ്ഞിഫിന്ന അമ്മരം ഇട്ത്ത് ഉരിടത്തേക്ക് നാട്ടിയ. ഫിന്ന മരത്തേക്ക് തണ്ണിയും ബീത്തി മരത്തിനക്കൂട ശോല്ലിയ,
"നാം ഇന്ന്പ്പോയി നാള മേണ്ടത്തേക്കും നീ തള്ത്ത് ബിടോണ്ടും"
കുഞ്ഞി ഫിറ്റിയാന്ന് മേണ്ടത്തേക്കും കാണ്ട മരം തള്ത്ത് ബിട്ട്ന. കുഞ്ഞി ഫിന്നേം തണ്ണി ബീത്തി മരത്തിന് ക്കൂടശോല്ലിയ,
"നാം ഇന്ന്പ്പോയി നാള മേണ്ടത്തേക്കും നീ ഇലയെല്ലം ബിട്ട് ബിടോണ്ടും"
കുഞ്ഞി ഫിറ്റിയാന്ന് മേണ്ടത്തേക്കും കാണ്ട മരം ഇലയെല്ലം ബിട്ട് ബിട്ട്ന. കുഞ്ഞി ഫിന്നേം തണ്ണി ബീത്തി മരത്തിന് ക്കൂടശോല്ലിയ,
"നാം ഇന്ന്പ്പോയി നാള മേണ്ടത്തേക്കും നീ ഫൂയെല്ലം ബിട്ട് ബിടോണ്ടും"
കുഞ്ഞി ഫിറ്റിയാന്ന് മേണ്ടത്തേക്കും കാണ്ട മരം ഫൂയെല്ലം ബിട്ട് ബിട്ട്ന. കുഞ്ഞി ഫിന്നേം തണ്ണി ബീത്തി മരത്തിന് ക്കൂടശോല്ലിയ,
"നാം ഇന്ന്പ്പോയി നാള മേണ്ടത്തേക്കും നീല കായിച്ച് ബിടോണ്ടും"
കുഞ്ഞി ഫിറ്റിയാന്ന് മേണ്ടത്തേക്കും കാണ്ട മരം കായിച്ച് കീള് ലെമേല്ളെ ശുരീച്ച് ബിട്ട്ന.
കുഞ്ഞിക്ക് കണ്ടഫാടെ ഹരം ആയിപ്പൂവ്വ. കുഞ്ഞ് കച്ചേംകെട്ടി മരത്ത്നമെലേക്ക് ഏറിയ. ഫിന്ന തിന്നലോട് തിന്നല്‍. ബേറ്നറച്ചും തിന്ന.
അപ്പണത്തേക്കും കാണ്ട തൂരത്ത്ണ്ട് ഉര്ത്തി ഫതേം ശുരീച്ചോണ്ട് ബര് ബാം മേണ്ട. ഉവ്വല്ലീ ഉമ്മാ ബദവി ഉമ്മാ !!!
കുഞ്ഞിക്ക് ഫേടിയായിപ്പുവ്വ.
ബദവിയുമ്മാ മരത്തിന അട്ത്തെത്തിയ ഫാടെം കുഞ്ഞിയ നുക്കിച്ചൊല്ലിയ.
കാക്കാനെ കാക്കാനെ നാക്ക് ഒന്ന് താട്ടൂട്"
കുഞ്ഞി ഉര് ഫളം ശിക്കി ബദവി ഉമ്മായ്ക്ക് ഇട്ട് കുട്ത്ത. അതും തിന്നേച്ച് ബദവി ഉമ്മാ ശൊല്ലിയ,
അത് ഫൂച്ച കടിച്ചോണ്ട് ഫുവ്വ"
കുഞ്ഞി ഫിന്നേം ഉര് ഫളം ശിക്കി ബദവി ഉമ്മായ്ക്ക് ഇട്ട് കുട്ത്ത. അതും തിന്നേച്ച് ബദവി ഉമ്മാ ശൊല്ലിയ,
അത് ആട് കടിച്ചോണ്ട് ഫുവ്വ"
കുഞ്ഞി ഫിന്നേം ഉര് ഫളം ശിക്കി ബദവി ഉമ്മായ്ക്ക് ഇട്ട് കുട്ത്ത. അതും തിന്നേച്ച് ബദവി ഉമ്മാ ശൊല്ലിയ,
അത് ഫൊയിബ് കടിച്ചോണ്ട് ഫുവ്വ"
കുഞ്ഞി ഫിന്നേം ഉര് ഫളം ശിക്കി ബദവി ഉമ്മായ്ക്ക് ഇട്ട് കുട്ത്ത. അതും തിന്നേച്ച് ബദവി ഉമ്മാ ശൊല്ലിയ,
അത് കാക്ക കൊത്തിക്കോണ്ട് ഫുവ്വ"
അബസാനം ബദവി ഉമ്മാ ശോല്ലിയ: “ കച്ചേക്കെട്ടി ഇളിച്ചൂട്"
കുഞ്ഞി ശൊല്ലിയ: “ഇല്ലടിയുമ്മാ നീം അന്നതിന്നും"
ബദവി ഉമ്മാ ശോല്ലിയ: “ഇല്ലട മോനെ നാം ഇന്ന തിന്നാ, കച്ചേക്കെട്ടി ഇളിച്ചൂട്"
അവസാനം കുഞ്ഞി കച്ചേക്ക് ഫളായും ഇട്ടോണ്ട് ഇളിഞ്ഞ ഫാടെം ബദവി ഉമ്മാ കുഞ്ഞിയ ഫിടിച്ച് കയ്യിള ശാക്കിന ഉള്ളേക്ക് ഇട്ടോണ്ട് നേരെ ബദവി ഉമ്മാ ശേരിക്ക് ഫുവ്വ.
ശേരി എത്തിയ ഫാടെം ബദവി ഉമ്മാ ബിളിച്ച് ശൊല്ലിയ: “ അല്ലി ഫാത്തുമ്മാ, നിക്കുര് മാപ്പിള മേണ്ട , ബേഗം ഒരിങ്ങിക്കോ"
ബദവി ഉമ്മാ കുഞ്ഞിയ കൊണ്ട്ഫോയി ഉര് മുറിയിന ഉള്ളേക്കിട്ട് ഫൂട്ടിയേച്ചും മോള്‍ ഫാത്തുമാക്കൂട ശൊല്ലിയ
അല്ലീ, നാം ഫോയി കുളിച്ചേച്ച് മേണ്ടത്തേക്കും, ബേന ഫൊരിച്ച് ബൈക്കോണ്ടും"
എന്ന് ശൊല്ലിയേച്ചും ബദവി ഉമ്മാ കുളിപ്പാം ഫുവ്വ.
ഫാത്തുമ്മാ അടുപ്പിന മേലേക്ക് ഉര് ബലിയ ബട്ടള ശമ്പേറ്റിയേച്ചും അയിനാ ഉള്ളേക്ക് നറച്ചും നയ്യും ബീത്തി ഫതേപ്പിപ്പാം തുടങ്ങിയ.
അപ്പണത്തേക്കും കുഞ്ഞി മുറിയിന ഉള്ള് ഫേടിച്ചോണ്ട് ളച്ചിന. കുഞ്ഞി നുക്കിണ്ടത്തേക്കും കാണ്ട മുറീന ഉള്ള് കുറേ കുപ്പിയല്ലം ഒപ്പിച്ച് ബച്ച്ന. ഓരോ കുപ്പിയും ഫരിശോധിച്ച. മുള്ളിക്കുപ്പി, തണ്ണിക്കുപ്പി, തീക്കുപ്പി, ഹലാക്ക് കുപ്പി …
ശുര് ക്കിപ്പറഞ്ഞാലെ,
ഇതെല്ലം ഇട്ത്ത് ഉര് സഞ്ചിയ ഉള്ളേക്ക് ബച്ചേച്ചും കയ്യിക്കിട്ടിയ ഉര് കത്തീം ഇട്ത്ത് ഫാത്തുമ്മായ കൊന്ന് ഫൊരിച്ച് ബച്ചേച്ചും കുഞ്ഞി മാടത്ത മേലേക്ക് മറഞ്ഞ് ളച്ച.

ബദവി ഉമ്മാ മേണ്ടത്തേക്കും കാണ്ട കുഞ്ഞിയ ഫൊരിച്ച് ബച്ച്ന. ഫിന്ന ക്കേപ്പാം ഉണ്ടാ തടിഫിടിയില്ലാതെ ഒറ്റ തിന്നല്‍. തിന്നിണ്ടേനാ ഇടേ മാടത്ത്ണ്ട് ഉര് ശരപ്പം.
തന്നാ മകളത്താനെ തിന്ന താരുണ്ടാരുണ്ടോ?
തന്നാ മകളത്താനെ തിന്ന താരുണ്ടാരുണ്ടോ?”
ബദവി ഫമ്മാ മാട് ഫൊന്തിച്ച് നുക്ക്ണ്ടത്തേക്കും കാണ്ട കുഞ്ഞി മാടത്ത മേലേറി ളച്ച്ന. അപ്പപ്പിന്ന നാം തിന്ന താര , തന്നാ ഫാത്തുമ്മായയാ.
അല്ലാ ബേനെ … ഹറാം പുറന്നോനെ.... നിക്ക് കാട്ടിത്തരുബാം...
കുഞ്ഞി മാടത്തമേലിണ്ടിളിഞ്ഞ് ഒറ്റ ഓട്ട്. കയ്യ് കുപ്പിയും ഉണ്ട്.
ബദവി ഉമ്മായും ബിട്ടേല. ബയ്യിലിളെ ഓടിയ
ഓടി ഓടി ബദവി ഉമ്മാ ഇപ്പയില്ല ഇപ്പ കുന്നിയ ഫിടിക്കും എന്ന് കണ്ട ഫാടെം കുഞ്ഞി കയ്യിള മുള്ളി ക്കുപ്പി താട്ട.
മുള്ളിക്കുപ്പി ബീണ ഫാടെം അബിടെയെല്ലം മണ്ണേം മുള്ളി.
മുള്ളീളെ ഈരീം ബാരിയിം ...ഈരീം ബാരീം … ബദവി ഉമ്മാ കുഞ്ഞിയ ഓട്ടിച്ച.
ഓട്ടിച്ചോട്ടിച്ച് ,ഉമ്മാ ഇപ്പയില്ല ഇപ്പ കുന്നിയ ഫിടിക്കും എന്ന് കണ്ട ഫാടെം കുഞ്ഞി കയ്യിള തണ്ണിക്കുപ്പി താട്ട.
തണ്ണിക്കുപ്പി ബീണ ഫാടെം അബിടെയെല്ലം മണ്ണേം തണ്ണി.
തണ്ണീളെ നീന്തീം ഫിടച്ചും ...നീന്തീം ഫിടച്ചും … ബദവി ഉമ്മാ കുഞ്ഞിയ ഓട്ടിച്ച.
ഓട്ടിച്ചോട്ടിച്ച് ,ഉമ്മാ ഇപ്പയില്ല ഇപ്പ കുന്നിയ ഫിടിക്കും എന്ന് കണ്ട ഫാടെം കുഞ്ഞി കയ്യിള തീക്കുപ്പി താട്ട.
തീക്കുപ്പി ബീണ ഫാടെം അബിടെയെല്ലം മണ്ണേം തീ.
തീയിളെ ബെന്തും കരിഞ്ഞും ...ബെന്തും കരിഞ്ഞും … ബദവി ഉമ്മാ കുഞ്ഞിയ ഓട്ടിച്ച.
ഓട്ടിച്ചോട്ടിച്ച് ,ഉമ്മാ ഇപ്പയില്ല ഇപ്പ കുന്നിയ ഫിടിക്കും എന്ന് കണ്ട ഫാടെം കുഞ്ഞി കയ്യിള ഹലാക്ക് കുപ്പി താട്ട.
അതോടു കൂടി ബദവി ഉമ്മാ ഹലാക്കായിപ്പുവ്വ.
-മുബീന്‍ഫ്രാസ്