'കണ്ണാടിപ്പാത്ത'- വാര്‍ഷിക പതിപ്പ് പുറത്തിറങ്ങി




കില്‍ത്താന്‍ ദ്വീപ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലക്ഷദ്വീപ് സാഹിത്യ പ്രവര്‍കത്തക സംഘത്തിന്റെ സാംസ്കാരിക മാസികയായ കണ്ണാടിപ്പാത്തയടെ വാര്‍ഷിക പതിപ്പ് പുറത്തിറങ്ങി. സാഹിത്യ പ്രവര്‍ത്തക സംഘത്തിന്റെ മുന്‍ പ്രസിഡന്റ് യാക്കുബ് മാസ്റ്ററുടെ മുഖചിത്രത്തോടെ പുറത്തിറഞ്ഞിയ മാസികയില്‍, ദേശീയ അധ്യാപക അവാര്‍ഡിന് അര്‍ഹനായ ഇദ്ദേഹത്തെകുറിച്ച് ഇസ്മത്ത് ഹുസൈന്‍ തയ്യാറാക്കിയ ലേഖനത്തോടെയാണ് മാസിക ആരംഭിക്കുന്നത്. ദ്വീപിലെയും വന്‍കരയിലേയും പ്രമുഖ എഴുത്തുകാരും യുവ എഴുത്താരും എഴുതിയ, കഥ, കവിത, ലേഖനങ്ങളിലുടെയാണ് കണ്ണാടിപ്പാത്തയുടെ വാര്‍ഷിക പതിപ്പ് പുറത്തിയിരിക്കുന്നത്. കോപ്പികള്‍ ആവശ്യമുള്ളവര്‍ ഈ നമ്പരുകളില്‍ ബന്ധപ്പെടുക. 9495468266, 9446715848



(മിനിക്കഥ)
സീരിയല്‍- 
സ്കൂളില്‍ നിന്നും ഉച്ച ഭക്ഷണത്തിനായി വന്നു. വീട്ടുമുറ്റത്തെത്തുമ്പോള്‍ മീന്‍ പൊരിച്ചമണം. അല്ല മീന്‍ കരിഞ്ഞ മണം. ഭാര്യയെ ഉറക്കെ വിളിച്ചു. “ ഫെണ്ണേ കൂടത്തെന്തോ കരിഞ്ഞോണ്ട് മണക്ക്ണ്ടയിലോ,?” ഞാനും ഭാര്യയോടൊപ്പം അടുക്കളയില്‍ കയറി. ഒന്നും പറയണ്ട. മീന്‍ മാത്രമല്ല ചട്ടിയും കൂടി കരിഞ്ഞിരിക്കുന്നു. “ഇച്ചെട്ടി ഇനി ഉര് ഫണിക്കും ആകായിലോ!”. ഞാനും അനുശോചനം രേഖപ്പെടുത്തി. 
മീനും ചെട്ടിയും ബെള്ളി കുട്ത്താല്‍ ഇനിയും കിട്ടും. ഇന്നത്തെ സീരിയല ഭാഗം കിട്ട്ങ്ങാ?!” ഇത്രയും പറഞ്ഞ് യാതൊരു ഭാവമാറ്റവും കൂടാതെ ചെട്ടിയെടുത്ത് ബേലിയ കോണത്തേക്ക് എറിയുമ്പോള്‍ ഞാന്‍ കരിബഹറിന്റെ ആഴങ്ങളിലെവിടയോ കാലിട്ടടിക്കുകയായിരുന്നു.!!
-കെ.ജി.എം

ലിറ്റില്‍ എന്‍സൈക്ലോപീഡിയ (ലക്ഷദ്വീപ് )


ലിറ്റില്‍ എന്‍സൈക്ലോപീഡിയ

"എന്‍റെ ദ്വീപ്"

ലക്ഷദ്വീപ് അടിസ്ഥാന വിവരങ്ങള്‍

ലക്ഷദ്വീപ് നിലവില്‍ വന്ന തിയതി- 1956 നവംബര്‍ ഒന്ന്
തലസ്ഥാനം- കവരത്തി
ജനസംഖ്യ(2011 സെന്‍സസ്)-64429
ആകെ ദ്വീപുകള്‍-36
ജനവാസമുള്ള ദ്വീപുകള്‍-11 (ആന്ത്രോത്ത്, അമിനി, അഗത്തി, മിനിക്കോയി, കവരത്തി, കടമത്ത്, കല്‍പേനി, കില്‍ത്താന്‍, ചെത്ത് ലാത്ത്, ബിത്ര, ബംഗാരം
കേരളത്തില്‍ നിന്നുള്ള ദൂരം- 200-400 kms
വില്ലേജ് ദ്വീപ് പഞ്ചായത്തുകള്‍- 10
ഡിസ്റ്റ്രിക്ട് പഞ്ചായത്തുകള്‍- 25
കരവിസ്തൃതി- 32 Sq.km
ലഗൂണ്‍ വിസ്തൃതി- 166.63 sq.km

സംസ്ഥാന മൃഗം: ഫക്കിക്കദിയ(Butterfly Fish)

കോറല്‍ മത്സ്യങ്ങളില്‍ സൗന്തര്യ റാണിയാണ് ഇവ. അതു കൊണ്ടാവാം ഇവയ്ക്ക് പദവി നല്‍കിയത്. ഭക്ഷണത്തിനായി മത്സ്യത്തെ സാധാരണ ദ്വീപുകാര്‍ ഇവയെ ഉപയോഗിക്കാറില്ല. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഇവയ്ക്ക് 30cm നീളവും 20cm  വീതിയുമുണ്ടാവുംഫക്കിക്കദിയയുടെ ശാസ്ത്രനാമം (Chaetodon auriga)    എന്നാണ്.


സംസ്ഥാന വൃക്ഷം: കടപ്ലാവ് (നാടന്‍ ചക്ക Bread Fruit Tree)

ദ്വീപുകളുടെ കാലാവസ്ഥയ്ക്ക് ഇണങ്ങുന്ന മരമാണ് കടപ്ലാവ്. ദ്വീപുകളില്‍ ധാരാളമായി ഇത് കണ്ട് വരുന്നു. ദ്വീപുകാര്‍ക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് ഇതിന്‍റെ കായ. കറിവെക്കാനും, മധുര പലഹാരമുണ്ടാക്കാനും, പായസത്തിനും, ചിപ്സ് ഉണ്ടാക്കാനും ഇതിന്‍റെ കായ ഉപയോഗിക്കുന്നു. ഇതിന്‍റെ ശാസ്ത്രീയ നാമം (Artocarpus Incis) എന്നാണ്.

സംസ്ഥാന പക്ഷി: ‘കാരിഫെട്ടു‘ - (Sooty Term)

കൂടുതലും ലക്ഷദ്വീപുകളില്‍ മാത്രമായി കാണുന്ന പക്ഷിയാണ് ഇത്. പക്ഷിപ്പിട്ടിയിലാണ് കൂടുതലായും പക്ഷി കാണുന്നത്. ചൂര മത്സ്യത്തിന്റെ കൂടെ ഈ പക്ഷിക്കൂട്ടങ്ങളെ കാണലുണ്ട്.   ഇതിന്‍റെ ശാസ്ത്രീയ നാമം (Anus Stolidus) എന്നാണ്.


ചരിത്രമുറങ്ങുന്ന "ബീക്കുന്നിപ്പാറ"



അഗത്തി ദ്വീപിന്‍റെ തെക്കേഅറ്റത്തുള്ള കല്‍പിട്ടി എന്ന തുരുത്തില്‍ 4മീറ്ററോളം ഉയരത്തില്‍ ഒരു പാറയുണ്ട്. ഇപ്പോള്‍ ഇതിന്‍റെ കുറേ ഭാഗങ്ങള്‍ നശിച്ചെങ്കിലും ദ്വീപിലെ ഒരു ചരിത്ര പ്രതീകമായി ഇന്നും ഇത് നിലകൊള്ളുന്നു.

ഇതിന്‍റെ പേരിന്പിന്നിലെ സംഭവം ഇങ്ങനെ വിവരിക്കാം. ദ്വീപുകള്‍ അറയ്ക്കല്‍ ബീവിയുടെ ഭരണത്തിന്‍ കീഴിലുള്ള കാലം. ദ്വീപിലെ പ്രധാന ഉത്പന്നങ്ങളായ തേങ്ങ, ശര്‍ക്കര, മാസ് തുടങ്ങിയവയില്‍ നിന്നും കരം (നികുതി) ബീവി പരിപ്പിച്ചിരുന്നു. ദ്വീപുകാര്‍ക്ക് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയ ഒന്നായിരുന്നു. എന്നാല്‍ കരം കൊടുക്കാത്തവര്‍ക്ക് ശിക്ഷ കൊടുക്കുന്നത് കാരണം നാട്ടുകാര്‍ കരം കൊടുക്കാന്‍ നിര്‍ബന്ധിതരായി തീര്‍ന്നു. ബിവി ഇത് നടപ്പിലാക്കാനായി ഓരോ ദ്വീപിലും കാര്യക്കാരന്‍ എന്ന പദവിയില്‍ ഉദ്യോഗസ്ഥന്മാരെ നിയമിച്ചു. അഗത്തി ദ്വീപില്‍ ബീവി കാര്യക്കാരനായി നിയമിച്ചത് ബലിയഇല്ലത്ത് കുഞ്ഞിഅഹമ്മദ് എന്ന വ്യക്തിയേയായിരുന്നു.

കാലവര്‍ഷം നാശം വിതച്ച ഒരു മാസം ദ്വീപുകാര്‍ക്ക് ബീവി നിശ്ചയിച്ച കരം കൊടുക്കാന്‍ പറ്റാത്ത അവസ്ഥയായി. എന്നാല്‍ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുണ്ടായിരുന്ന ബീവിക്ക് ദ്വീപുകാരില്‍ നിന്ന് കരം കിട്ടണമെന്നും ശഠിച്ചു. നാട്ടുകാരനായ കാര്യക്കാരന്‍ കുഞ്ഞിഅഹമ്മദ് ജനങ്ങള്‍ക്കൊപ്പം നിന്നു.

ബീവിയുടെ കല്‍പന കാര്യക്കാന്‍ മാനിക്കുന്നില്ലെന്ന് കണ്ട ബീവി ദ്വീപിനെ അക്രമിക്കാന്‍ തയ്യാറെടുത്തു. 'കവര്‍ച്ച' എന്ന രീതിയിലാണ് ബീവിയുടെ പട്ടാളക്കാര്‍ അഗത്തി ദ്വീപിനെ അക്രമിച്ചത്. ഇവര്‍ വീടുകള്‍ പൊളിക്കുകയും സകല വസ്തുക്കളും അപഹരിക്കുകയും ചെയ്തു. കാര്യക്കാനേയും വീട്ടുകാരേയും കൊന്നോടുക്കുകയും ഇവരെ കടലിലൊഴുക്കുകയും ചെയ്തു. ഇവിടെ ഇന്നും 'ബലിയഇല്ലത്തുകാരെ വിട്ടശാല്‍' എന്ന പേരില്‍ ഒരു ആര്‍ (കടല്‍ തീരം) തന്നെയുണ്ട്.

ബീവിയുടെ പട്ടാളക്കാര്‍ ബലിയഇല്ലത്തുകാരെ കൊന്നൊടുക്കുമ്പോള്‍ ഈ വീട്ടിലെ ഒരു പെണ്‍കുഞ്ഞായ ബീക്കുന്നി ഇതൊന്നുമറിയാതെ അയല്‍ വീടായ പൂവ്വാത്തിയോട എന്ന വീട്ടില്‍ കളിച്ചുകൊണ്ടിക്കുകയായിരുന്നു. മരണം മണത്തറിഞ്ഞ ഈ വീട്ടുകാരനായ അടിയാന്‍ എന്നയാള്‍ ബീക്കുന്നിയെ തന്‍റെ വീടിനുള്ളില്‍ ഒളിപ്പിച്ചു. രാത്രിയില്‍ അടിയാന്‍ ബീക്കുന്നിയേയും കൊണ്ട് തെക്കേഅറ്റത്തുള്ള കല്‍പിട്ടിയില്‍ കൊണ്ട്പോയി അവിടെ കണ്ട ഒരു വലിയ പാറയുടെ പൊത്തില്‍ ഇരുത്തി തിരിച്ച് വന്നു. പട്ടാളക്കാര്‍ തിരിച്ച് പോകുന്നത് വരെ ബീക്കുന്നി ഈ പാറയില്‍ ഒളിച്ചിരുന്നെന്നാണ് പറയപ്പെടുന്നത്. മുന്ന് ദിവസം ബീക്കുന്നി വെള്ളവും ഭക്ഷണവുമില്ലാതെ ഇവിടെ കഴിച്ച് കൂട്ടി. പട്ടാളക്കാര്‍ നാടുവിട്ടപ്പോള്‍ നാട്ടുകാര്‍ വന്ന് ബീക്കുന്നിയെ തിരിച്ച് കൊണ്ട് വന്നു. പട്ടാളക്കാര്‍ക്ക് ബീക്കുന്നി ജീവിച്ചിരുക്കുന്ന കാര്യം അറിഞ്ഞാല്‍ പ്രശ്നമാകുമെന്ന് ഭയന്ന് ബീക്കുന്നിയെ ഇവര്‍ അമിനിയിലേക്ക് മാറ്റി.

ഇങ്ങനെ ബീക്കുന്നി എന്ന പെണ്ണിന് അഭയം നല്‍കിയ ഈ പാറയ്ക്ക് പിന്നീട് നാട്ടുകാര്‍ "ബീക്കുന്നിപ്പാറ" എന്ന് വിളിച്ച് തുടങ്ങി.

ഫുത്തുഹാത്തുല്‍ ജസായിറിന്‍റെ സംഗ്രഹം

ഹസ്രത്ത് ഉബൈദുള്ളാ () അദ്ദേഹത്തിന്‍റെ പുത്രനായ അബൂബക്കറിന് പഞ്ഞ് കൊടുത്തെഴുപ്പിച്ച ഫുത്തുഹാത്തുല്‍ ജസായിര്‍ (ദ്വീപ് വിജയം) എന്ന ഗ്രന്ഥത്തിന്‍റെ സംഗ്രഹം(മലയാളത്തില്‍).

ഹസ്രത്ത് ഉബൈദുള്ളാഹിബ്നു മുഹമ്മദിബ്നു അബൂബക്കര്‍ () ഹിജ്റ 41 ല്‍ ശവ്വാല്‍ മാസം പതിനൊന്ന് തിങ്കളാഴ്ച്ച (AD.662) മുഹമ്മദ് നബി() യുടെ സ്വപ്ന നിര്‍ദ്ദേശാനുസരണം ജിദ്ദയില്‍ നിന്നും 14 പേരടങ്ങുന്ന ഒരു കപ്പലില്‍ യാത്രയായി. മലബാറിനടുത്തുള്ള ദ്വീപുകള്‍ക്ക് സമീപമെത്തിയപ്പോള്‍ കപ്പല്‍ തകര്‍ന്നു. ഒരു പലകയില്‍ കയറി അദ്ദേഹം അമ്മേനി ദ്വീപിലെത്തി. അവിടത്തെ പഴവര്‍ഗ്ഗങ്ങളും ശുദ്ധജലവും കഴിച്ച് ഒരു ദിവസം അവിടെ കഴിച്ച്കൂട്ടി. പിറ്റേദിവസം തദ്ദേശിയരായ വലിയ ഒരു ജനക്കൂട്ടം അദ്ദേഹത്തെ സമീപിച്ച് താന്‍ ആരാണെന്നും ആഗമനോദ്ദേശം എന്താണെന്നും ചോദിച്ചു. താന്‍ മദീനയില്‍ നിന്നും വരികയാണെന്നും. അബൂഖുഹാഫയുടെ പുത്രനായ അബൂബക്കറിന്‍റെ മകന്‍ മുഹമ്മദിന്‍റെ മകന്‍ ഉബൈദുള്ളയാണെന്നും നിങ്ങളെയെല്ലാം ഇസ്ലാമിലേക്ക് ക്ഷണിക്കലാണ് ആഗമനോദ്ദേശമെന്നും അദ്ദേഹം പറഞ്ഞു. അപ്പോള്‍ അവര്‍ കോപാകുലരായി അദ്ദേഹത്തെ അക്രമിക്കാനൊരുങ്ങി. പക്ഷെ അവരുടെ കൂട്ടത്തില്‍ നിന്നും 'ഫിസിയ' എന്ന് പേരുള്ള ഒരു വനിത ഇസ്ലാം മതം സ്വീകരിക്കുകയും ഹസ്രത്ത് ഉബൈദുള്ള അവര്‍ക്ക് ഹമീദത്ത് എന്നു് നാമകരണം ചെയ്ത് അവരെ ഭാര്യയായി സ്വീകരിക്കുകയും ചെയ്തു.
        അമേനിയില്‍ നിന്നും ആന്ത്രോത്തിലെത്തിയ ഹസ്രത്ത് ഉബൈദുള്ളയും ഭാര്യയും മരങ്ങള്‍ തണല്‍ വിരിച്ച ഗുഹപോലെയുള്ള ഒരു സ്ഥലത്ത് താമസിച്ചു.  ഹസ്രത്ത് ഉബൈദുള്ളയുടെ പ്രബോധനഫലമായി ആന്ത്രോത്ത് ദ്വീപുകാരില്‍ ഭൂരിഭാഗവും താമസം വിനാ ഇസ്ലാംമതം സ്വീകരിച്ചു. ഹിജ്റ 41 ല്‍ ദുല്‍ ഹജ്ജ്മാസം പതിനൊന്നിന് തിങ്കളാഴ്ച്ച (AD 662) ആന്ത്രോത്ത് ദ്വീപിലെ ജൂമഅത്ത് പള്ളിക്കും തന്‍റെ ഭവനത്തിനും തറക്കല്ലിട്ടു. 200 തൊഴിലാളികളുടെ അനവരത ശ്രമഫലമായി ദിവസങ്ങള്‍ക്കകം പള്ളിനിര്‍മ്മാണം ജുമഅയുടെ ഉത്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു. ‍
        ആന്ത്രോത്തില്‍ നിന്നും  ഹസ്രത്ത് ഉബൈദുള്ളയും ഏതാനും ഏതാനും ആളുകളും കൂടി ഇസ്ലാംമത പ്രചരണാര്‍ത്ഥം കവരത്തി ദ്വീപിലേക്ക് പുറപ്പെട്ടു. ഹിജ്റ 42 ം കൊല്ലം മുഹറം 21 വ്യാഴാഴ്ച്ച കവരത്തിയില്‍ മതപ്രബോധനം ആരംഭിച്ചു. കവരത്തിയിലെ ജനങ്ങള്‍ തുടക്കത്തില്‍ ശക്തിയായി എതിര്‍പ്പ് പ്രകടിപ്പിച്ചു.  ഹസ്രത്ത് ഉബൈദുള്ളയെ വധിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ട സംഘത്തെ നേരിട്ട നരിയോട് അദ്ദേഹം കാട്ടില്‍ ചെല്ലാനും അവിടെയുള്ള ശവങ്ങള്‍ ഭക്ഷിച്ച് കൊള്ളാനും കല്‍പിച്ചു.  ഹസ്രത്ത് ഉബൈദുള്ളയുടെ അമാനുഷിക പ്രഭാവത്തില്‍ ആകൃഷ്ടരായ കവരത്തിയിലെ ജനങ്ങളും ഇസ്ലാം മതം സ്വീകരിച്ചു. അതേ കൊല്ലം മുഹറം മാസത്തില്‍ അവിടെയും ഒരു ജുമാഅ പള്ളി നിര്‍മ്മിക്കുകയും അതിന് വേണ്ട സ്ഥങ്ങള്‍ വഖഫ് ചെയ്യുകയും ചെയ്തു.
        പിന്നീട് കവരത്തിയില്‍ നിന്നും  ഹസ്രത്ത് ഉബൈദുള്ളയും സംഘവും വീണ്ടും അമിനിയിലേക്ക് തിരിച്ചു. ഇത്തവണ ആ ദ്വീപുകാരും ഇസ്ലാം മതം സ്വീകരിച്ചു. ഹിജ്റ 42 സഫര്‍ 15 ന് അവിടേയും പള്ളി നിര്‍മ്മിച്ചു. പള്ളിക്ക് വേണ്ടി പടിഞ്ഞാര്‍ഭാഗത്ത് കടല്‍വരെ വഖഫ്ചെയ്യപ്പെട്ടു. അഹമദിബ്നു ഫഖീര്‍ എന്നവരെ ഖാസിയായി നിശ്ചയിച്ചു.
        അമേനി ദ്വീപുകാരുടെ മത പരിവര്‍ത്തനം അറിഞ്ഞ് ചെത്ത്ലാത്തുകാരും കിളുത്തന്‍കാരും കടമത്ത്കാരും  ഹസ്രത്ത് ഉബൈദുള്ളയുടെ സന്നിധാനത്ത് വന്ന് ഇസ്ലാം മതം സ്വീകരിച്ച് സസന്തോഷം അവരുടെ ദ്വീപുകളിലേക്ക് തിരിച്ച്പോയി പള്ളികള്‍ നിര്‍മ്മിച്ചു.
        അമേനി ദ്വീപില്‍ നിന്നും  ഹസ്രത്ത് ഉബൈദുള്ളയും കൂട്ടുകാരും ആക്കത്തിയിലേക്ക് പുറപ്പെട്ടു. ആ ദ്വീപുകാര്‍ യാതൊരു എതിര്‍പ്പും കൂടാതെ ഇസ്ലാം മതം സ്വീകരിച്ചു. ഹിജ്റ 42 സഫര്‍ 25 ന് ഒരു പള്ളി നിര്‍മ്മിക്കുകയും അസീസിബ്നു ഫരീദിനെ ഖാസിയായി നിശ്ചയിക്കുകയും ചെയ്തു.
        ആക്കത്തിയില്‍ നിന്നും കല്‍പേനിയിലെത്തിയ  ഹസ്രത്ത് ഉബൈദുള്ളയും സംഘവും ആ ദ്വീപുകാരേയും ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തു. ഹിജ്റ 42 റബിഉല്‍ അവ്വല്‍ മാസം കടല്‍ക്കരയില്‍ ഒരു പള്ളി പണിയുകയും എല്ലാഭാഗത്തും 25 മുഴം പള്ളിക്ക് വേണ്ടി വഖ്ഫ് ചെയ്യുകയും ഹസനുബ്നു ഫൗസാന്‍ എന്നവരെ ഖാസിയായി തീരുമാനിക്കുകയും ചെയ്തു.
        കല്‍പേനിയില്‍ നിന്നും ആന്ത്രോത്തില്‍ തിരിച്ചെത്തിയ  ഹസ്രത്ത് ഉബൈദുള്ളയും സംഘത്തേയും നാട്ടുകാര്‍ സസന്തോഷം സ്വീകരിച്ചു. അവിടെ ആദ്യം ഇസ്ലാമിലേക്ക് വരാതിരുന്നവര്‍കൂടി ഈ അവസരത്തില്‍ ഇസ്ലാമതം സ്വീകരിക്കുകയും അവര്‍മാപ്പിന്നപേക്ഷിക്കുകയും അവര്‍ക്ക് മാപ്പ് കൊടുക്കുകയും ചെയ്തു. പള്ളിയില്‍ കടന്ന് ദ്വീപുകാര്‍ക്ക് നമസ്ക്കരിച്ച് ദ്വീപുകാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും സന്മനസ്സോടെ സ്വഭവനത്തിലേക്ക് തിരിക്കുകയും ചെയ്തു.
(അവലംബനം- ലക്ഷദ്വീപ് നൂറ്റാണ്ടുകളിലൂടെ -ഡോ.എന്‍.മുത്തുകോയ)

ഒരു LKG വിദ്യാര്‍ത്ഥിനിയുടെ ചിത്രം


(ആന്ത്രോത്ത് ഗവ.നഴ്സറിയില്‍ LKG പഠിക്കുന്ന ഫിറോസാ എന്ന കുട്ടി വരച്ച ചിത്രം)

ലക്ഷദ്വീപിലെ ആദ്യ നോവലായ' കോലോടം ' അഡ്മിനിസ്ട്രേറ്റര്‍ പ്രകാശനം ചെയ്തു








കവരത്തി(18.7.12)- കില്‍ത്താന്‍ സ്വദേശി എന്‍.. ഇസ്മത്ത് ഹൂസൈന്‍ എഴുതിയ ലക്ഷദ്വീപിലെ ആദ്യത്തെ മലയാള നോവലായ കോലോടവും യു.സി.കെ തങ്ങളുടെ കഥാസമാഹാരമായ കടലിന്റെ കഥകളും അഡ്മിനിസ്ട്രേറ്റര്‍ ശ്രീ.അമര്‍നാഥ് പ്രകാശനം ചെയ്തു. അഡ്മിനിസ്ട്രേറ്ററുടെ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ചായിരുന്നു പ്രകാശനം. പരിപാടിയില്‍ കില്‍ത്താന്‍ ദ്വീപ് ചെയര്‍പേഴ്സണ്‍ സാജിദാബീഗം അധ്യക്ഷയായിരുന്നു. നിരവധിപേര്‍ പരിപാടിയില്‍ പങ്കെടുത്തു. ലക്ഷദ്വീപിലെ തനതായ ജീവിതസംസ്ക്കാരം വിളിച്ചുണര്‍ത്തുന്നതാണ് രണ്ട് കൃതികളും. ലക്ഷദ്വീപ് സാഹിത്യപ്രവര്‍ത്തക സംഘമാണ് പുസ്തകങ്ങള്‍ പുറത്തിറക്കിയത്. 
പുസ്തകങ്ങള്‍ ലഭിക്കുന്നതിന് ഈ നമ്പരില്‍ ബന്ധപ്പെടുക -9495468266

An Interview with A.K. Basheerudheen

 Dr. Basheerudheen is here to write a book on Lakshadweep History. He is from West Bengal and his old name is A.K. Bhattacharya. He converted to Islam when he was twenty threes years old. We made an interview with him.


What is the prime motive behind this research. ?


As a part of my studies on the situation s of Islam in southern India in a historical perspective.


Is your work goes on easy?


Well it is. But I am running short of materials. So wish your readers could give some information about these points

  1. The Salient Geographical and Geological Facts about the Islands
  2. Early Settlers and the Salient Ethnic Features
  3. Religious and Political History of the islands down to the Age of its Coming of Islam
  4. How Islam came to the Islands and how it Established itself there ( In the lights of the legends and the facts)
  5. History of Islam on the Islands till the age of the coming of the Portuguese ( The relations of the Muslim order of the Maldives with the Muslim order of the Islands)
  6. Interaction with the Portuguese and with the Kunjali Marakkars
  7. Interaction with the Other Europeans
  8. Interaction with the Chirakkals the Arakkal and Myssore
  9. Interactions with the Arakkals and the British as well as the spread of the British influence over the Insular regions.

Readers can send any information on these points via email: ppmirfan@gmail.com or via Mobile No. 9995095232.